I daily kerala syllabus: ഓലെ ക്രിസ്റ്റെന്‍സന്‍ റോമര്‍ (1644 1710) ജ്യോതി ശാസ്ത്രജ്ഞന്‍ Ole Christensen Rømer

Sunday, May 15, 2022

ഓലെ ക്രിസ്റ്റെന്‍സന്‍ റോമര്‍ (1644 1710) ജ്യോതി ശാസ്ത്രജ്ഞന്‍ Ole Christensen Rømer


 










ഓലെ ക്രിസ്റ്റെന്‍സന്‍ റോമര്‍ 

 (1644  1710) ജ്യോതി ശാസ്ത്രജ്ഞന്‍ Ole Christensen Rømer

മിന്നല്‍ കഴിഞ്ഞ് അല്പസമയം കഴിഞ്ഞാണ് ഇടി കേള്‍ക്കുന്നത്. കുറച്ച് ദൂരെനിന്ന് പാറ പൊട്ടിക്കുന്നത് നോക്കിയാല്‍ ചുറ്റിക് മുകളിലേക്ക് തിരികെ ഉയര്‍ന്നതിനു ശേഷമാണ് നാം ശബ്ദം കേള്‍ക്കുന്നത്. അത് എങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഒലെ റോമര്‍. 1644 സെപ്തംബര്‍ 25 ന് ഡെന്‍മാര്‍ക്കിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പം മുതല്‍ വളരെ സൂക്ഷ്മതയുള്ള കുട്ടിയായിരുന്നു റോമര്‍. പഠിക്കുമ്പോള്‍ അദ്ധ്യാപകരില്‍ നിന്നും ആ കുട്ടിക്ക് ലഭിക്കുന്ന ഉത്തരങ്ങള്‍ പലതും തൃപ്തികരമായിരുന്നില്ല. കുട്ടിയുടെ സംശയങ്ങള്‍ പലതും സഹിക്കാന്‍ വയ്യാതെ കുട്ടി ധിക്കാരിയാണെന്ന് അദ്ധ്യാപകര്‍ മുദ്രകുത്തി. റോമറിനെ ഒരു അദ്ധ്യാപകനാക്കണമെന്നയിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷെ മകന്‍ വാനനിരീക്ഷണത്തില്‍ ബിരുദം നേടി. അതിനു ശേഷം ഒരു വാനനിരീക്ഷണ ഗവേഷകനായി. ശബ്ദത്തിന് സഞ്ചരിക്കുവാന്‍ ഒരു മാധ്യമം ആവശ്യമാണെന്നും പ്രകാശം ശബ്ദത്തെക്കാള്‍ വളരെ വേഗത്തില്‍ സഞ്ചരിക്കുമെന്നും റോമര്‍ തെളിയിച്ചു. ഒന്‍പതു വര്‍ഷത്തോളം ആ വിഷയത്തില്‍ അദ്ദേഹം ഗവേഷണം നടത്തി. പാരീസിലെ ഒരു ഒബ്‌സര്‍വേറ്ററിയില്‍ റോമര്‍ ചേര്‍ന്നു. അവിടെവച്ച് തന്റെ ഗവേഷണങ്ങള്‍ തുടര്‍ന്നു. ബുധന്‍ ഒരു ഗ്രഹമാണെന്ന് കണ്ടുപിടിച്ചത് റോമാണ്. ഗ്രഹങ്ങളുടെ വലിപ്പങ്ങള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം കണ്ടുപിടിച്ചു. പിന്നീട് കോപ്പന്‍ഹേഗനിലെ സര്‍വ്വകലാശാലയില്‍ ഗണിതശാസ്ത്ര പ്രൊഫസറായി ചേര്‍ന്നു തുടര്‍ന്ന് അവിടത്തെ ജ്യോതിശാസ്ത്ര വിഭാഗം പ്രൊഫസറായി. മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കാത്ത നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടുപിടിക്കുന്നതിനു വേണ്ടി സര്‍വ്വകലാശാല വളപ്പില്‍ തന്നെ പ്രത്യേകം ആകൃതിയിലും വലുപ്പത്തിലുമുള്ള പല ഉപ കരണങ്ങളും അദ്ദേഹം നിര്‍മ്മിച്ചു. കോപ്പന്‍ഹേഗനില്‍ പല ഉയര്‍ന്ന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അവിടെ കുറെനാള്‍ മേയറുമായിരുന്നു. 1728 ല്‍ കോപ്പന്‍ ഹേഗനില്‍ ഒരു തീപിടിത്തം ഉണ്ടായപ്പോള്‍ റോമറുടെ നിരീക്ഷണക്കുറിപ്പുകളും മറ്റ് രേഖകളും അഗ്‌നിക്കിരയായി. 1710 സെപ്റ്റംബര്‍ 19 നാണ് അദ്ദേഹം അന്തരിച്ചത്. പുതിയ ലേഖനം ആരംഭിച്ചു


No comments: