എന്റെ പാട്ടു പുസ്തകം
 അക്ഷരപ്പാട്ട് -1(Audio) (Video)

കാക്കയും പൂച്ചയും 
നി തേടിചെന്നപ്പോള്‍
ജനുണ്ടവിടെ 
ടികാരം നോക്കുന്നു.
ങാവ്യൂ എന്നൊരു പൂച്ച
ടപട ചടപട
ടപട ഛടപട
നലിലൂടെ
എന്നങ്ങനെ
ങ്ങളെ നോക്കുന്നു.

ട്ടട്ടാ എന്നൊരു 
ഠായില്‍
പ്പിക്കുള്ളിലെ 
ക്കയിലിട്ടൊരു തട്ടും തട്ടി
ണാ..ണാ..നാദം കേള്‍ക്കുന്നു.
ലയുടെ പിന്നില്‍ പൂവും ചൂടി
ഥാ.. ഥാ എന്നൊരു നാദത്തില്‍
നമോഹത്തോടാ
മയന്തിം...
മ്മുടെ മോളൊരു കാന്താരീം
യ്യെനടക്കും 
ക്കീറും
ലവാനെക്കണ്ടു
യന്നോടിയ
മാവിന്‍ ചോട്ടിലെ കുട്ട്യോളും
ചേര്‍ന്നിങ്ങനെ 
യാ..രാ, ലാവായെന്നും 
ശാ.....ഷാ, സാഹായെന്നും
ളാഴാറാ എന്നും പാടുന്നു.
ഇത്തിരിനേരം കൂടെ
നടന്നിട്ടക്ഷരമമ്പത്താറും
ഒത്തുനടന്നൂ.. ഞങ്ങടെ കൂടെ... 

അക്ഷരപ്പാട്ട്‌-2

പൂവുണ്ടോ തേനുണ്ടോ
തേനില്ലാ പൂവില്ലാ..
പൂമ്പൊടിയുണ്ടോ മണമുണ്ടോ
മണമില്ലാ പൂമ്പൊടിയില്ലാ
നിറമുണ്ടോ ചേലുണ്ടോ
ചേലുണ്ടേ നിറമുണ്ടേ
പൂവില്‍ നിറയും തേനുണ്ണും 
ഞാനൊരു പാവം പൂമ്പാറ്റ.

അക്ഷരപ്പാട്ട്‌-3

പണ്ടൊരു നാളില്‍
സൂര്യനുദിക്കും നേരത്ത്
മാനമുണര്‍ന്നൂ മഴപെയ്തൂ
മണ്ണിന് മണവും കുളിരും 
നല്‍കീട്ടങ്ങനെ പുലരി 
പൂത്തു തളിര്‍ക്കുന്നു.

പിന്നൊരു നാളില്‍
നേരമിരുളം നേരത്ത് 
ഇടിയും മഴയും പെയ്യുന്നു
മണ്ണും മാനവുമൊഴുകുന്നു.
എന്തൊരു വേദനയയ്യോ
ഇതെന്തൊരു നാട്.

അക്ഷരപ്പാട്ട്‌-4

പുലരിയിലൊരു വണ്ടത്താന്‍
പാഞ്ഞു നടന്നൂ വണ്ടത്താന്‍ 
പൂമ്പൊടിയുണ്ണും വണ്ടത്താന്‍ 
തേനുണ്ടുനടന്നൂ വണ്ടത്താന്‍

അക്ഷരപ്പാട്ട്‌-5

ആരുവരുന്നൂ നിന്നെക്കാണാന്‍
തേരുവരുന്നൂ എന്നെക്കാണാന്‍
ആരുണ്ടാ തേരിന്നുള്ളില്‍
ഒരുപൂവുണ്ടാ തേരിന്നുള്ളില്‍

അക്ഷരപ്പാട്ട്‌-6
മാനും മയിലും നൃത്തം ചെയ്തു
ഇലയും പൂവും കാറ്റിലുലഞ്ഞു
കാടും പുഴയും ഇളകിരസിച്ചൂ
കുരുവിക്കുഞ്ഞ് പറന്നു കളിച്ചൂ.

എന്റെ പാട്ടുപുസ്തകം. - - 
കൂട്ടുകാരെ, കൂടുതല്‍ കവിതകളും പാട്ടുകളും ശേഖരിച്ച് എന്റെ പാട്ടുപുസ്തകം തയാറാക്കൂ.




ആന കറുത്തതു ഭംഗി 
ചേന തളിര്‍ത്തതു ഭംഗി 
മാങ്ങ പഴുത്തതു ഭംഗി 
മാനമിരുണ്ടതു ഭംഗി 
മാനോടുന്നതു ഭംഗി 
മയിലാടുന്നതു ഭംഗി 
മഴപെയ്യുന്നതു ഭംഗി 
മഴവില്‍ കാണാന്‍ ഭംഗി
മലമുകളോളം ഭംഗി 
മനസ്സില്‍ത്തങ്ങും ഭംഗി.


പാടത്തൂടെ നടക്കുന്നേരം 
വാടിയ ചെടികള്‍ കണ്ടു ഞാന്‍ 
മേഘം മൂടിയ മാനം നോക്കി 
മാടി വിളിച്ചു മഴയെ ഞാന്‍ 
പൊടികള്‍ പറത്തിയണഞ്ഞു വേഗം
വീശിയടിക്കും കുളിര്‍കാറ്റ് 
ഇടിയുടെ ശബ്ദം കേട്ടൊരു നേരം
ഓടിയൊളിച്ചു വീട്ടില്‍ ഞാന്‍ 
കുടുകുടെ മഴയതു പെയ്‌തൊരു നേരം
മോടിയിലാടി ചെടിയെല്ലാം....

പാടാം, രസിക്കാം

അമ്മുക്കുട്ടി അമ്മുക്കുട്ടി
കളിയാടീടാന്‍ വരുമോ നീ
പാടില്ല കൊറോണയ
സാമൂഹ്യ അകലം പാലിക്കണം
മാത്തുക്കുട്ടി മാത്തുക്കുട്ടി
മാസ്‌ക്കില്ലാതെ എങ്ങോട്ടാ
സാറ്റ് കളിക്കാന്‍ പോകുന്നു ഞാന്‍
നീയും കൂടെ പോരുന്നോ?
മാസ്‌ക്കില്ലാത്ത നിന്നോട്
കൂടെ വന്ന് കളിച്ചെന്നാല്‍
കൊറോണ എന്നൊരു ഭീകരന്‍
എന്നെ തേടി വന്നീടും
സമ്പര്‍ക്കം വഴി വന്നീടാം
ആരില്‍ നിന്നും വന്നീടാം
ആര്‍ക്കും വേണേല്‍ വന്നീടാം
എന്റെ സുരക്ഷ എന്‍ കയ്യില്‍
മാസ്‌ക്ക് ശരിയായി വെയ്‌ക്കേണം
സാനിറ്റൈസര്‍ തേക്കണം
കൈകള്‍ നന്നായി കഴുകേണം
കൊറോണയോ തുരത്തേണം

കൃഷിപ്പാട്ട് താളത്തിലും ഈണത്തിലും ചൊല്ലിപ്പഠിക്കുക.

മാരിമഴകള്‍ നനഞ്ചേ - ചെറു 
വയലുകളൊക്കെ നിറഞ്ചേ, 
പൂട്ടിയൊരുക്കിപ്പറഞ്ചേ - ചെറു 
ഞാറുകള്‍ കെട്ടിയെറിഞ്ചേ 
ഓമല, ചെന്തില, മാല - ചെറു 
കണ്ണമ്മ, കാളി, കറുമ്പി 
വന്നു നിരന്നവര്‍ നിന്നേ - കെട്ടി 
ഞാറെല്ലാം കെട്ടിപ്പകുത്തേ 
ഒപ്പത്തില്‍ നട്ടു കരേറാ - നവര്‍ 
കുത്തിയെടുത്തു കുനിഞ്ചേ


കൃഷിപ്പാട്ടുകള്‍ ശേഖരിക്കുക

ഒന്ന്

വട്ടത്തില്‍ കുഴികുത്തി 
നീളത്തില്‍ത്തടമിട്ടി 
ട്ടങ്ങനെ പാവണം ചെഞ്ചീര
വെള്ളം നനയണം ചെഞ്ചീര
മാറോളം പൊന്തണം ചെഞ്ചീര
എങ്ങനെ നുള്ളണം ചെഞ്ചീര
മുട്ട്ന്ന് നുള്ളണം ചെഞ്ചീര
എങ്ങനെ അരിയണം ചെഞ്ചീര 
നനുനനെ അരിയണം ചെഞ്ചീര 
എങ്ങനെ വെക്കണം ചെഞ്ചീര
മിറ്റത്ത് നിക്കണ ചെന്തെങ്ങിന്റെ
താഴത്തെ മൂത്തുള്ള വന്നങ്ങ
കൊത്തിയെറക്കണം വന്നങ്ങ
തട്ടിപ്പൊളിക്കണം വന്നങ്ങ
മുട്ടിയുടക്കണം വന്നങ്ങ
കുറ്കുറ ചിരകണം വന്നങ്ങ
നീട്ടിയരയ്ക്കണം വന്നങ്ങ
ചളചളത്തളയ്ക്കണം വന്നങ്ങ
അങ്ങനെ വെക്കണം ചെഞ്ചീര
ആരാര് കൂട്ടണം ചെഞ്ചീര
അമ്മാവന്‍ കൂട്ടണം ചെഞ്ചീര

രണ്ട്

ഒന്നാം വേലിക്കല്‍ ചെന്നിറങ്ങി
ഒന്നര വട്ടി പാവയ്ക്ക 
എനിയ്ക്കും വേണം പാവയ്ക്ക
എന്റെ അമ്മയ്ക്കും വേണം പാവയ്ക്ക
പാവയ്ക്ക പറിച്ചാലും പാവല് വള്ളി പറിയ്ക്കരുതേ
പാവയ്ക്ക പറിച്ചാലും പാവല് വള്ളി പറിയ്ക്കരുതേ

രണ്ടാം വേലിക്കല്‍ ചെന്നിറങ്ങി
രണ്ടര വട്ടി കോവയ്ക്ക
എനിയ്ക്കും വേണം കോവയ്ക്ക
എന്റെ ചേച്ചിയ്ക്കും വേണം കോവയ്ക്ക
കോവയ്ക്ക പറിച്ചാലും കോവല് വള്ളി പറിക്കരുതേ

മൂന്നാം വേലിക്കല്‍ ചെന്നിറങ്ങി
മൂന്നര വട്ടി കുമ്പളങ്ങ
എനിയ്ക്കും വേണം കുമ്പളങ്ങ
എന്റെ അച്ഛനും വേണം കുമ്പളങ്ങ
കുമ്പളങ്ങാ പറിച്ചാലും നീ
കുമ്പളവള്ളി പറിക്കരുതേ 

നാലാം വേലിക്കല്‍ ചെന്നിറങ്ങി 
നാലര വട്ടി പടവലങ്ങ
എനിയ്ക്കും വേണം പടവലങ്ങ
ചേട്ടനും വേണം പടവലങ്ങ

പടവലങ്ങ പറിച്ചാലും നീ
പടവല വള്ളി പറിക്കരുതേ
പടവലങ്ങ പറിച്ചാലും നീ
നില്‍ക്കുന്ന മണ്ണു കുഴിക്കരുതേ

ഓണപ്പാട്ടുകള്‍
ഓണവുമായി ബന്ധപ്പെട്ട ധാരാളം പാട്ടുകളും കവിതകളും ഉണ്ടല്ലോ.. ഓണം വിഷയമായി വരുന്ന കവിതകളും, ഓണപ്പാട്ടുകളും കണ്ടെത്തി എന്റെ പുസ്തകത്തിലേക്ക്
എഴുതിയെടുക്കുക. പാടിപഠിക്കാന്‍ മറക്കരുത്.

പാടി രസിക്കാം
പഠിച്ച പാട്ടുകളെല്ലാമപ്പോള്‍ 
പാടാനോര്‍മയില്‍ വെക്കണം. 
ഏതൊക്കെ ഓണപ്പാട്ടുകല്‍ നിങ്ങളുടെ ഓര്‍മ്മയിലുണ്ട്?
കൂടുതല്‍ പാട്ടുകള്‍ ശേഖരിച്ച് പാട്ടുപുസ്തകത്തില്‍ ചേര്‍ക്കാം.

മാവേലി നാടുവാണീടും കാലം 
മാനുഷരെല്ലാരുമൊന്നുപോലെ 
ആമോദത്തോടെ വസിക്കുംകാലം 
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും 
കള്ളവുമില്ല ചതിയുമില്ല 
എളേളാളമില്ല പൊളിവചനം 
കള്ളപ്പറയും ചെറുനാഴിയും 
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

എത്തി പൊന്നോണം
ആവണി ഓണമണഞ്ഞല്ലോ 
പൂവിളിയെങ്ങുമുണര്‍ന്നല്ലോ 
പൊന്നിന്‍ചിങ്ങപ്പൂത്തേരില്‍ 
ഓണത്തപ്പനണഞ്ഞല്ലോ! 
പൂത്തുമ്പികളുടെ തിറയാട്ടം 
പൂത്തുമ്പികളുടെ ചാഞ്ചാട്ടം 
എങ്ങും പുലികളിമേളാങ്കം 
കുമ്മാട്ടികളുടെ വിളയാട്ടം 
പുത്തനിലഞ്ഞിപ്പൂക്കളുമായ് 
എത്തി പുത്തന്‍ പൊന്നോണം 
ഏത്തക്കുലയും മത്തനുമായ് 
എത്തി തിത്തൈ തിരുവോണം! 
സിപ്പി പള്ളിപ്പുറം


അരിമയിലോണപ്പാട്ടുകള്‍ പാടി 
പെരുവഴി താണ്ടും കേവലരെപ്പൊഴു-
മരവയര്‍ പട്ടിണിപെട്ടവര്‍, കീറി 
പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍; 
നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ 
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിനപ്പുറ-
മാളിയൊരോണപ്പൊന്‍കിരണങ്ങള്‍
വൈലോപ്പിള്ളി (ഓണപ്പാട്ടുകാര്‍)

ഓണപ്പൂക്കുട ചൂടിക്കൊണ്ടെ-
ന്നോണത്തപ്പനെഴുന്നള്ളുമ്പോള്‍
പൂവേപൊലി പൂവേപൊലി
പൂവേപൊലിപൂവേ.
പൊന്‍വെയിലും പൂനിലാവും 
പൊന്നോണപ്പകലൊളിരാവൊളി 
പൂവേപൊലി പൂവേ പൊലി പൂവേ 
പൊലി പൂവേ
കുഞ്ഞുണ്ണി- ഒരു കൊച്ചുപൂക്കൂട

നന്ദി തിരുവോണമേ നന്ദി, 
നീ വന്നുവല്ലേ? 
അടിമണ്ണിടിഞ്ഞു കടയിളകി 
ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ? 
നന്ദി തിരുവോണമേ നന്ദി. 
എന്‍ എന്‍ കക്കാട് (നന്ദി തിരുവോണമേ നന്ദി

ദൂരേ മലിനമാം വാനിന്‍ കടയ്‌ക്കൊരു 
ചാരുശോണാഭ, അതോണമല്ലേ? 
നേരിയ ദീപ്തിയിതൊട്ടാകെ മന്നിനെ-
കോരിത്തരിപ്പിച്ചു കൗതുകത്താല്‍ 
ഏറി ക്രമത്തിലടുത്തനാളിപ്രഭ
പാരിനെ മുക്കിടുമാഹ്ലാദത്തില്‍. 
ആരോര്‍ത്തു, കാറിന്നടിയിലിസ്സുന്ദര-
ഹീരം വിളഞ്ഞുകിടന്ന കാര്യം ?
തോരാത്ത കണ്ണീരും കാലമേ നിയൊരു 
വാരുറ്റ പുഞ്ചിരിപ്പൂണ്‍പായ് മാറ്റും. 
ഇടശേരി  - യുദ്ധ കാലത്തെ ഓണം

ഓണമേ, നിനക്കൊരു പാട്ടു പാടാമോ വന്നെന്‍
പ്രാണനില്‍ക്കടന്നിരു, ന്നെന്റെ മണ്‍കുടില്‍ പൂകി
പോയ കാലത്തിന്റെ വെട്ടമിത്തിരി കിടപ്പുണ്ടു;
നീയതിലിരുന്നൊരു കൊച്ചുപല്ലവി പാടു !
കിഴക്കന്‍ മുടികള്‍തന്‍ മോഹനമാമാരോഹം, 
മുഴങ്ങും തിരകള്‍തന്‍ ലോലമാമവരോഹം, 
ഇടയ്ക്കു തന്നാത്മാവിന്‍ മുദ്രയാം വ്യക്തിത്വങ്ങള്‍ 
തുടിക്കും സ്ഫുരജ്ജീവസ്വരസങ്കലനവും 
നിഴലിട്ടതാവണം നിന്‍ രാഗചിത്രം മേടും 
പുഴയും കാടും വര്‍ണ്ണായീലനങ്ങളില്‍ വേണ്ടേ? 
ജി ശങ്കരക്കുറുപ്പ് - ഒരു പാട്ടു പാടാമോ

കുട്ടികളെത്തിയ കുറ്റിക്കാട്ടില്‍ 
പ്പൊട്ടിവിടര്‍ന്നു പൊന്നോണം. 
നടുമുറ്റത്തുള്ളാണത്തപ്പ-
നട നേദിച്ചു മുത്തശ്ശി 
മിഴിയിണ മാതാവേകിയ മഷികൊ-
ണ്ടെഴുതി, കറുകപ്പൂ ചൂടി 
കാമിനി പെട്ടി തുറന്നിട്ടേകിയ 
കോടിയലക്കിയ മുണ്ടോടെ, 
വെളിയിലിറങ്ങി നടന്നേന്‍, പൊന്നിള-
വെയിലില്‍ പൂക്കും മനമോടേ 
ആനന്ദിക്കുകയില്ലയിപ്പൊ-
ന്നോണക്കാലത്തെല്ലാരും?
ഇന്നാണല്ലോ പാതാളം വി-
ട്ടിങ്ങോട്ടെത്തുക മാവേലി
ആരും കരയരുതാരും കരയരു-
അദ്ദേഹത്തിന്റെ തിരുമുമ്പില്‍!
ഒളപ്പമണ്ണ - വിടരാത്ത ഓണപ്പൂക്കള്‍


ഓണവില്ലുകൊട്ടി നമ്മളെത്രവട്ടം പാടി
ഓര്‍മകളില്‍ വാഴുമൊരു മന്നവനെപ്പറ്റി
അസുരനെന്ന പേരുചൊല്ലിയാരു വിളിച്ചാലും
വസുധയുടെ മക്കളെയാ നൃപനൊരുപോല്‍ കണ്ടു.
ദേവകള്‍ തന്നല്പതയോ വാമനത്വമാര്‍ന്നു
ഭൂവില്‍വന്നാ മാനവനെ വെന്നു
ഒ എന്‍ വി - ഓണപ്പാട്ടുകള്‍

ഓണപ്പൂക്കള്‍ പറിച്ചില്ലേ, നീ 
ഓണക്കോടിയുടുത്തില്ലേ? 
പൊന്നും ചിങ്ങം വന്നിട്ടും 
നീ മിന്നും മാലേം കെട്ടീലേ? 
മണി മിറ്റത്താ മാവേലിക്കൊരു 
മരതകപീഠം വെച്ചില്ലേ? 
കാലം മുഴുവന്‍ പോയല്ലാ! 
കാണാന്‍ കിട്ടാതായല്ലാ! 
നാമല്ലാതിവിടില്ലല്ലോ! 
നാണിച്ചിങ്ങനെ നിന്നാലാ
ചങ്ങമ്പുഴ - സ്പന്ദിക്കുന്ന അസ്ഥിമാടം

ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീലാ 
എന്തെന്റെ മാവേലീ ഓണം വന്നു? 
ചന്തയ്ക്കുപോയിലാ നേന്ത്രക്കാ വാങ്ങിലാ 
എന്തെന്റെ മാവേലീ ഓണം വന്നു? 
പന്തുകളിച്ചീലാ പന്തലുമീട്ടിലാ 
എന്തെന്റെ മാവേലീ ഓണം വന്നു? 
അമ്മാവന്‍ വന്നീലാ സമ്മാനം തന്നീലാ 
എന്തെന്റെ മാവേലീ ഓണം വന്നു? 
അച്ഛനും വന്നീലാ ആടകള്‍ തന്നീലാ 
എന്തെന്റെ മാവേലീ ഓണം വന്നു? 
നെല്ലുപുഴുങ്ങിലാ തെല്ലുമുണങ്ങിലാ 
എന്തെന്റെ മാവേലീ ഓണം വന്നു? 
പിള്ളേരും വന്നിലാ പാഠം നിറുത്തീലാ 
എന്തെന്റെ മാവേലി ഓണം വന്നു? 
തട്ടാനും വന്നിലാ താലികള്‍ തീര്‍ത്തീലാ 
കുഞ്ഞേലിപെണ്ണിന്റെ മുഞ്ഞി കറുക്കുന്നു 
എന്തെന്റെ മാവേലീ ഓണം വന്നു? 
നങ്ങേലിപെണ്ണിന്റെ അങ്ങേരും വന്നിലാ 
എന്തെന്റെ മാവേലി ഓണം വന്നു
എന്തെന്റെ മാവേലീ ഓണം വന്നു














#STD 2,3,4 ക്ലാസ്സുകളിലെ കട്ടികളുടെ എന്റെ പാട്ടുപുസ്തകത്തിലേക്കുള്ള പാട്ടുകള്‍


No comments: