STD 3 UNIT 4 നിറമുള്ള നന്മകള്‍


 നിറമുള്ള നന്മകള്‍- മഞ്ഞപ്പാവാട
പ്രവര്‍ത്തനം 
സന്ദേശ വാക്യങ്ങള്‍ എഴുതാം.
സന്ദേശവാക്യങ്ങള്‍ നോട്ടബുക്കില്‍ എഴുതൂ.
സന്ദേശവാക്യങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
ചുരുക്കി എഴുതണം.
ആകര്‍ഷകമായിരിക്കണം.
യോജിച്ച ഭാഷ ഉപയോഗിക്കണം.

പിറനാള്‍ സന്ദേശങ്ങള്‍

പ്രിയപ്പെട്ട കൂട്ടുകാരാ,
നിന്നോടുള്ള കൂട്ട് ഒരിക്കലും 
അവസാനിക്കാതിരിക്കട്ടെ.
ഒത്തിരി പിറന്നാള്‍ ആശംസകള്‍ നേരുന്നു.

കൂട്ടുകാരി കൂട്ടായിരിക്കാം
കൂട്ടംതെറ്റാതിരിക്കാം
പുതുപുത്തന്‍ പിറന്നാള്‍ ആശംസകള്‍.

കൂട്ടേ...ഇന്നാണ് നിന്‍ പിറന്നാള്‍
ചൊല്ലാമായിരം പിറന്നാള്‍ ആശംസകള്‍

പ്രവര്‍ത്തനം 
ആശംസാകാര്‍ഡ്
നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കായി പിറന്നാള്‍ ആശംസാകാര്‍ഡ് നിര്‍മിക്കൂ. സന്ദേശവാക്യങ്ങള്‍
എഴുതാന്‍ മറക്കല്ലേ.

ആരോഗ്യവും ആയുസ്സും നിറഞ്ഞ 
ഒരായിരം പിറന്നാള്‍ ആശംസകള്‍ 

പൂക്കളും കിളികളും നിനക്ക് നേരുന്നുണ്ട്
പിറന്നാള്‍ ആശംസകള്‍ അവര്‍ക്കൊപ്പമെന്‍ 
സ്‌നേഹ പിറന്നാള്‍ നേരുന്നു കൂട്ടുകാരാ

പ്രവര്‍ത്തനം
പേര് നല്‍കാം.
ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 45 ല്‍ ഒരു കുട്ടിയുടെ ചിത്രമുണ്ട് അവള്‍ക്ക് പേര് നല്‍കൂ. കൂടാതെ അവള്‍ക്കായി നല്‍കിയിരിക്കുന്ന ആശംസാകാര്‍ഡിന് നിറം നല്‍കൂ. സന്ദേശവാക്യങ്ങളും എഴുതൂ.

പ്രവര്‍ത്തനം
മഞ്ഞപ്പാവാട എന്ന കഥ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് വായിച്ചു കൊടുക്കൂ.
നിങ്ങള്‍ കുട്ടിക്ക് നല്‍കിയ പേര് ചേര്‍ത്ത് മഞ്ഞപ്പാവാട എന്ന കഥ വായിക്കൂ
കഥയിലെ കുട്ടിയുടെ സങ്കടമെന്താണെന്ന് കണ്ടെത്തു.

പ്രവര്‍ത്തനം
ചോദ്യങ്ങള്‍ നിര്‍മിക്കാം
മഞ്ഞപ്പാവാട എന്ന കഥയില്‍ നിന്നും ചോദ്യങ്ങള്‍ നിര്‍മിച്ച് നിങ്ങള്‍ കണ്ടെത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളും കണ്ടെത്തി എഴുതുമല്ലൊ?

എന്തായിരുന്നു അമ്മ മകളോട് കെഞ്ചി പറഞ്ഞത്?
മോളെ വന്ന് ഊണു കഴിക്ക് എന്നായിരുന്നു അമ്മ മകളോട് കെഞ്ചി പറഞ്ഞത്.

കെഞ്ചി പറയുക എന്ന് പറഞ്ഞാല്‍ എന്താണ് ?
ഒരു കാര്യം തന്നെ താണുവീണു അപേക്ഷിക്കും പോലെ ആവര്‍ത്തിച്ചു പറയുന്നതിന്നെയാണ് കെഞ്ചി പറയുക എന്ന് പറയുന്നത്.

മോള്‍ എന്ത് പറഞ്ഞാണ് ശാഠ്യം പിടിച്ചത്?
എനിക്ക് മഞ്ഞ പാവാട വേണം എന്ന് പറഞ്ഞാണ് മോള്‍ ശാഠ്യം പിടിച്ചത്.

മഞ്ഞപ്പാവാട എന്നുവാങ്ങികൊടുക്കാമെന്നാണ് അച്ഛന്‍ പറയുന്നത്് ?
അച്ഛന്റെ അടുത്ത് കാശ് ഉണ്ടാകുമ്പോള്‍ വാങ്ങി കൊടുക്കാം എന്നാണ് പറയുന്നത്.

പിറന്നാള്‍ തലേന്ന് എങ്ങനെ കിടക്കരുത് എന്നാണ് അമ്മ പറഞ്ഞത്?
വയറു വിശന്നു കിടക്കരുത് എന്നാണ് അമ്മ പറഞ്ഞത്.

'അമ്മ തീരുമാനമെടുത്തത് പോലെ' എന്താണ് പറഞ്ഞത്
മോള്‍ വന്നു ഊണു കഴിക്ക്. നാളെത്തന്നെ പാവാട വാങ്ങി തരാം. മഞ്ഞപ്പാവാട ഇട്ടോണ്ട് തന്നെ മോള്‍ക്ക് പിറന്നാളുകാരിയാകാമെന്നാണ് അമ്മ ഉറപ്പിച്ചു പറഞ്ഞത്.


അവള്‍ കയറ്റു കട്ടിലില്‍ കുറെ നേരം കിടന്നു എന്നിട്ടും അവള്‍ക്ക് ഉറക്കം വന്നില്ല. എന്തുകൊണ്ടാണ് അവള്‍ക്ക് ഉറക്കം വരാതിരുന്നത്?
അവളുടെ ഉള്ളില്‍ മഞ്ഞപ്പാവാട എന്ന ചിന്ത മാത്രമായിരുന്നു. നാളെ തനിക്ക് ലഭിക്കാന്‍ പോകുന്ന മഞ്ഞപ്പാവാടയെക്കുറിച്ചോര്‍ത്താണ് അവള്‍ക്ക് ഉറക്കം വരാതെ ഇരുന്നത്.

നീ എന്തിനാണ് മോള്‍ക്ക് വെറുതെ ആശ കൊടുത്തത് എന്ന് അച്ഛന്‍ ചോദിക്കാന്‍ കാരണം എന്താണ്?
മോളുടെ വിഷമം കാണാന്‍ വയ്യാത്തത് കൊണ്ടാണ് അങ്ങനെ ചോദിച്ചത്. 

അമ്മ ജനല്‍ പടിയില്‍ നിന്ന് എന്താണ് എടുത്തത് ?
ചില്ലറത്തുട്ടുകള്‍ ഇട്ടു വയ്ക്കുന്ന ചെറിയ മണ്‍കുടം.

അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത് ഏത് ?
അവള്‍ക്ക് ഒരു അനിയന്‍ ഉണ്ടാകുമ്പോള്‍ അരഞ്ഞാണം വാങ്ങാനായി സൊരുക്കുകൂട്ടിയ പൈസായാണ് തനിക്ക് മഞ്ഞപ്പാവാടവാങ്ങാനായി എടുക്കാന്‍ പോകുന്നത്. അത് അവള്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. 

പ്രവര്‍ത്തനം
പറയാം എഴുതാം
കുഞ്ഞ് സ്വാദോടെ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടും അച്ഛനും അമ്മയ്ക്കും സന്തോഷം തോന്നിയില്ല.കാരണമെന്ത്?
്‌നാളെ മകളുടെ പിറന്നാളാണ്. അവളുടെ ഏറ്റവും വലിയ ആഗ്രഹമാണ് പിറന്നാള്‍ സമ്മാനമായി ഒരു മഞ്ഞപ്പാവാട. അത് എങ്ങനെ വാങ്ങി നല്‍കും എന്ന ചിന്തയാലും വാങ്ങി കൊടുത്തില്ലെങ്കില്‍ മകള്‍ സങ്കടപ്പെടില്ലെ എന്ന വിഷമം കൊണ്ടുമാണ്, മകള്‍ സന്തോഷത്തോടെ ആഹാരം കഴിക്കുമ്പോഴും അവര്‍ക്ക് സന്തോഷം തോന്നാതിരുന്നത്.

അമ്മയുടെ കൈത്തണ്ടയില്‍ പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടി എന്തായിരിക്കും പറഞ്ഞത്?
ഇത്തരത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ നിര്‍മിക്കു കൂടാതെ അവയുടെ ഉത്തരങ്ങ എഴുതാന്‍ മറക്കല്ലേ.
എനിക്ക് മഞ്ഞപ്പാവാടവേണ്ടമ്മേ.....കുഞ്ഞനിയന് അരഞ്ഞാണം വാങ്ങാനുള്ള പൈസകൊണ്ട് എനിക്ക് മഞ്ഞപ്പാവാട വേണ്ട. മഞ്ഞപ്പാവാടയില്ലെങ്കിലും പിറന്നാളാഘോഷിക്കാമല്ലോ എന്നാവാം അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞത്.

കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

പ്രവര്‍ത്തനം 
എന്തെല്ലാം സ്വപ്‌നങ്ങള്‍ 
ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 50 ലെ എന്തെല്ലാം സ്വപ്നങ്ങള്‍ പൂര്‍ത്തിയാകൂ
കഥയിലെ കുട്ടിക്ക് ഒരു പേരു നല്‍കാമോ? കുഞ്ഞനുജനെക്കുറിച്ച് അവള്‍ എന്തെല്ലാം സ്വപ്നങ്ങളായിരിക്കും കണ്ടിരിക്കുക? എഴുതി നോക്കൂ.
മഞ്ഞപ്പാവാടയിലെ കുട്ടിയുടെ പേര് ആന്‍ഡ്രിയ മേരി എന്നാണ് ഞാന്‍ ഇട്ടിരിക്കുന്നത്. ആന്‍ഡ്രിയാ മേരിക്ക് കുഞ്ഞനിയനെക്കുറിച്ച് ഒത്തിരി ഒത്തിരി നിറമുള്ള സ്വപ്‌നങ്ങളുണ്ട്.
ഒന്നാമത്തെ സ്വപ്നം 
അവനും ഞാനും കൂടി ചെടികള്‍ നട്ടുവളര്‍ത്തി അതിന്റെ നടുക്ക് ഞങ്ങള്‍ ഒരുമിച്ചിരുന്ന് കളിക്കുന്നതാണ്.
രണ്ടാമത്തെ സ്വപ്നം 
കുഞ്ഞനിയനെ ഞാനെപ്പോഴും ഒക്കത്തെടുത്ത് നടക്കുന്നതാണ്.
മൂന്നാമത്തെ സ്വപ്നം 
ഞാന്‍ ടീച്ചറും അവന്‍ കുട്ടിയുമായിട്ടുള്ളതും, അവനെ ഞാന്‍ പഠിപ്പിക്കുന്നതുമാണ്. ഇങ്ങനെ ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍ ഇനിയും ബാക്കിയുണ്ട്...


പ്രവര്‍ത്തനം
വായനാമത്സരം.
'മഞ്ഞപ്പാവാട' എന്ന കഥ ഭാവാത്മകമായി വായിക്കൂ. 
നിങ്ങള്‍ കഥ വായിക്കുന്നതിന്റെ വീഡിയോ ക്ലാസ്സ് ടീച്ചറിന് അയച്ചുകൊടുക്കരണേ....

പ്രവര്‍ത്തനം 
പൂര്‍ത്തിയാക്കാം
ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 51 ലെ പൂര്‍ത്തിയാക്കാം എന്ന പ്രവര്‍ത്തനം ചെയ്യുക.

പൂര്‍ത്തിയാക്കാം
അച്ഛന്‍ ; നീയെന്തിനാ മോള്‍ക്ക് ആശ കൊടുത്തത്?
അമ്മ : മോളുടെ വിഷമം കാണാന്‍ വയ്യാത്തോണ്ടാ.
അച്ഛന്‍  : ഇനി നാളെ അവളോടെന്തു പറയും?
അമ്മ  : നമുക്കൊരു വഴിയുണ്ടാക്കാം.
അച്ഛന്‍  : നീ എന്താ ഉപായം കാണുന്നത്?
അമ്മ :  മോള് അവളുടെ ചെറിയ ചില്ലറത്തുട്ടുകള്‍ എന്നെ ഏല്‍പിച്ചിട്ടുണ്ട്. ബാക്കി നമുക്ക് നുള്ളിപെറുക്കാം.
അച്ഛന്‍ : എന്തായാലും സമാധാനമായി അതുമതി.


പ്രവര്‍ത്തനം 
വീണ്ടും വായിക്കാം
ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 52 ലെ 'വീണ്ടും വായിക്കാം എന്ന പ്രവര്‍ത്തനം ചെയ്യുക.
കഥയില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സന്ദര്‍ഭം ഏതെന്നു കണ്ടെത്തി പറയുക.

ഈ കഥയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം മോള്‍ക്ക് മഞ്ഞപ്പാവാട വാങ്ങാനായി അമ്മ കുടുക്കപൊട്ടിയ്ക്കാന്‍ തുടങ്ങുമ്പോള്‍ അത് തടഞ്ഞുകൊണ്ട് മകള്‍ പൊട്ടിക്കരയുന്ന ഭാഗമാണ്. കാരണം കുഞ്ഞനിയനോടുള്ള സ്‌നേഹവും കരുതലും വെളിവാക്കുന്നതാണ് അവളുടെ ഈ സങ്കടവും പാഠഭാഗത്തിലെ ഈ സന്ദര്‍ഭവും.

പ്രവര്‍ത്തനം
അഭിനയിക്കാം.
'മഞ്ഞപ്പാവാട' എന്ന കഥ അഭിനയച്ച് അവതരിപ്പിക്കുക. 

പ്രവര്‍ത്തനം
വരികള്‍ കൂട്ടിച്ചേര്‍ക്കാം
എനിക്കുമുണ്ടൊരു കുഞ്ഞനുജന്‍ 
പല്ലില്ലാത്തൊരു കൊച്ചനുജന്‍
......................................................
.....................................................

കുഞ്ഞനുജന്‍ കൊച്ചനുജന്‍ 
കൂട്ടും കൂടി പാട്ടും പാടി 
ചേര്‍ന്നു നടക്കും കുഞ്ഞാവ.
എന്തൊരു ചന്തം പൂവേ 
നിന്നുടെ ചിരി കാണാന്‍ 
പല്ലില്ലാത്തൊരു മോണയുമായി 
മാടിവിളിക്കും ചുറ്റും നില്‍ക്കും 
ചെറു കുട്ടികളെ.

പ്രവര്‍ത്തനം
സങ്കല്പിച്ച് എഴുതുക
ഈ കുട്ടി നിങ്ങളുടെ ക്ലാസിലെ ഒരാളായിരുന്നുവെങ്കില്‍ പിറന്നാളിന് എന്തെല്ലാമായിരിക്കും നിങ്ങള്‍ ഒരുക്കുക

1. പിറന്നാള്‍ മരം നടാം
2. പിറന്നാള്‍ ദിവസം കൂട്ടുകാരുമൊത്ത് ആ കുട്ടിയുടെ വീട് സന്ദര്‍ശിക്കാം. മാതാപിതാക്കള്‍ക്ക് കുട്ടികള്‍ ചേര്‍ന്ന് ഉപകാരം നല്‍കാം.
3. സ്‌നേഹത്തെ കുറിച്ചും കരുതലിനെ കുറിച്ചും ഉള്ള മൂല്യവത്തായ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കാം 
4. സഹപാഠികളുടെ പിറന്നാള്‍ ദിവസങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഒരു ഡയറി നിര്‍മ്മിക്കാം 
5. അവള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ട് കത്തുകളും കാര്‍ഡുകളും തയ്യാറാക്കാം.
പ്രീയപ്പെട്ട കൂട്ടുകാരി,
സ്‌നേഹത്തിന്റെയും കരുതലിന്റേയും ഉറവ വറ്റാത്ത ഒരു മനസ്സ് എക്കാലവും നമ്മളില്‍ ഉണ്ടായിരിക്കട്ടെ എന്ന് ഈ പിറന്നാള്‍ദിനത്തില്‍ ആശംസിക്കുന്നു.
ഒത്തിരി സിനേഹത്തോടെ പ്രീയപ്പെട്ട കൂട്ടുകാരി അഥിതി 

ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 53 ലെ കണ്ടെത്താം എഴുതാം' എന്ന പ്രവര്‍ത്തനം ചെയ്യുക.
അജിതയുടെ പിറന്നാളിന്റെ വിശേഷങ്ങള്‍ ചേര്‍ത്ത് ഒരു കഥയെഴുതു.കഥയ്ക്ക് ഒരു പേര് നല്‍കാന്‍ മറക്കല്ലേ.

ഇവിടെ ഒളിഞ്ഞിരിക്കുന്ന സംഭവങ്ങള്‍ കണ്ടെത്തി ക്രമപ്പെടുത്തി എഴുതുക. 
അമ്മ /വച്ചിട്ടുണ്ട്/പായസവും 
നീട്ടി / സമ്മാനപ്പൊതി / അവര്‍ 
ചിത്രകഥാപുസ്തകം/ ഒരു / മനോഹരമായ 
എല്ലാവരും / വന്നു / കൂട്ടുകാര്‍ 
അജിതയുടെ/ഇന്ന് / ജന്മദിനമാണ് 
പിറന്നാള്‍ / നല്ല / സമ്മാനം

ഉത്തരം
പിറന്നാള്‍സമ്മാനം
ഇന്ന് അജിതയുടെ ജന്മദിനമാണ്.
കൂട്ടുകാര്‍ എല്ലാവരും വന്നു.
അവര്‍ സമ്മാനപ്പൊതി നീട്ടി.
ഒരു മനോഹരമായ ചിത്രകഥാപുസ്തകം
നല്ല പിറന്നാള്‍ സമ്മാനം
അമ്മ പായസവും വച്ചിട്ടുണ്ട്

ജന്മദിനം 
അമ്മുക്കുട്ടിയുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് അജിത. ഇന്ന് അജിതയുടെ ജന്മദിനമാണ്. കൂട്ടുകാരെ എല്ലാവരെയും പിറന്നാളിന് അജിത ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് അവള്‍ക്ക് ഒരു സമ്മാനം വാങ്ങി. മനോഹരമായ ഒരു ചിത്രകഥാ പുസ്തകം. നല്ല പിറന്നാള്‍ സമ്മാനം.  അവള്‍ക്ക് അത് ഏറെ ഇഷ്ടപ്പെട്ടു എല്ലാവര്‍ക്കും അജിതയുടെ അമ്മ പായസം നല്‍കി വൈകിട്ടോടെ ഞങ്ങള്‍ വീടുകളിലേക്ക് തിരികെ പോയി.

പ്രവര്‍ത്തനം 
കഥ എഴുതാം.
ചുവടെ തന്നിരിക്കുന്ന ചിത്രങ്ങളും സൂചകങ്ങളും ഉപയോഗിച്ച് ദാഹിച്ചുവലഞ്ഞ കാക്കയുടെ കഥയെഴുതു.
മുറ്റം
വെള്ളം
സൂത്രം
കുടിച്ചു
ദാഹിച്ചുവലഞ്ഞ
കാക്ക
മണ്‍പാത്രം
ചെറിയ കല്ലുകള്‍ പൊങ്ങി വന്നു
ദാഹം തീര്‍ത്തു

ഒരിക്കല്‍ ഒരു നാട്ടില്‍ ഒരു കാക്ക താമസിച്ചിരുന്നു. ഒരു ദിവസം കാക്ക അകലെയുള്ള തന്റെ ബന്ധുക്കളെ കാണാനായി പറന്നു. വളരെ ദൂരം പറന്ന കാക്ക, ദാഹിച്ചുവലഞ്ഞ് അടുത്തുകണ്ട ഒരു വീട്ടിലേക്ക് പറന്നുചെന്നു. അതാ അവിടെ മുറ്റത്ത് ഒരു മണ്‍പാത്രത്തില്‍ അല്പം വെള്ളം. പക്ഷെ എന്ത് ചെയ്യും മണ്‍പാത്രത്തിന്റെ അടിയില്‍ കിടക്കുന്ന വെള്ളം എങ്ങനെ കുടിക്കും? ബുദ്ധിമാനായ കാക്കയ്ക്ക് ഒരു സൂത്രം തോന്നി. കുറച്ച് ചെറിയ കല്ലുകള്‍ കൊത്തിയെടുത്ത് മണ്‍ പാത്രത്തിലേക്കിട്ടു. അപ്പോള്‍ പാത്രത്തിലെ വെള്ളം പൊങ്ങി വന്നു. അങ്ങനെ കാക്ക ദാഹം തീര്‍ത്തു. പിന്നീട് ബന്ധുക്കളുടെ അടുത്തേക്ക് പറന്നു.

പ്രവര്‍ത്തനം
പദശേഖരം
ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 52 ലെ 'പദശേഖരം' എന്ന പ്രവര്‍ത്തനം ചെയ്യുക.
കൂടുതല്‍ പദങ്ങള്‍ കണ്ടെത്തി നിങ്ങളുടെ പദശേഖരം വിപുലപ്പെടുത്തണേ.
ഞാന്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോയി. സന്തോഷം കൊണ്ട് അവളുടെ ഹൃദയം തുടിച്ചു. വെറുതെ പുറത്തിറങ്ങി ചുറ്റിനടന്നപ്പോള്‍ ഞങ്ങളുടെ കാല് കഴച്ചു. ഞങ്ങള്‍ ഒന്നിച്ചു പഠിക്കുന്നവരായിരുന്നു. അടുത്തടുത്ത വീടുകളിലാണ് ഞങ്ങള്‍ താമസി ക്കുന്നത്.
നിങ്ങളുടെ പദശേഖരത്തിലുള്ള ചില വാക്കുകളാണ് അടിവരയിട്ടിരിക്കുന്നത്. സമാനമായ പദങ്ങള്‍ കണ്ടെത്താമോ?

വീട് - ഗൃഹം
സന്തോഷം - ആഹ്ലാദം
കാല് - കഴല് 
സഹപാഠികള്‍ - ഒന്നിച്ചുപഠിക്കുന്നവര്‍
അയല്‍ക്കാര്‍ - അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നവര്‍
തര്വോ - തരുമോ
നെറുക - ഉച്ചി, തലയുടെ മദ്ധ്യം.
സ്വാദോടെ - രുചിയോടെ
മണ്‍കുടുക്ക - മണ്ണ്‌കൊണ്ട് നിര്‍മ്മിച്ച പാത്രം, വഞ്ചി.


പ്രവര്‍ത്തനം

ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 51 ലെ നിറമുള്ള വാക്കുകള്‍' എന്ന പ്രവര്‍ത്തനം ചെയ്യുക.
നിറമുള്ള വാക്കുകള്‍

മഞ്ഞനിറമുള്ള പാവാടയാണ് മഞ്ഞപ്പാവാട. ഇതുപോലെ നിറം ചേര്‍ന്നു വരുന്ന എത്ര വാക്കുകള്‍ എഴുതാം?
വെള്ളക്കൊക്ക്
നീലത്താമര
നീലാകാശം
നീലക്കുയില്‍
നീലപൊന്മാന്‍
മഞ്ഞപ്പാവാട
മഞ്ഞവെളിച്ചം
പച്ചപ്പാടം
പച്ചക്കുന്ന്
കറുത്തരാത്രി
കറുത്തകോട്ട്
ചുവന്ന സൂര്യന്‍
വെള്ളമുണ്ട്
പച്ചപ്പരവതാനി
പ്രവര്‍ത്തനം
കത്തെഴുതാം.

അമ്മുക്കുട്ടിക്ക് അവളുടെ പിറന്നാളിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു കത്തെഴുതൂ.

പ്രിയപ്പെട്ട അമ്മുക്കുട്ടിക്ക്,
നമ്മള്‍ കണ്ടിട്ട് കുറേ നാളായി അല്ലേ? ഇനിയിപ്പോള്‍ സ്‌കൂളുകള്‍ തുറക്കുന്നതുകൊണ്ട് ഉടന്‍ നേരില്‍ കാണാമെന്ന് വിശ്വസിക്കുന്നു. ഡിസംബര്‍ 15 ന് നിന്റെ പിറന്നാളാണെന്ന് ഞാന്‍ മറന്നിട്ടില്ല. നിനക്ക് എന്റെ നൂറ് നൂറ് പിറന്നാളാശംസകള്‍. ഉടന്‍ നേരില്‍ കാണാമെന്ന ചിന്തയോടെ നിര്‍ത്തുന്നു കൂട്ടുകാരി .

പ്രവര്‍ത്തനം 
കണ്ടെത്തി എഴുതു.
ടെക്സ്റ്റ്ബുക്ക് പേജ് നമ്പര്‍ 51 ലെ '
കണ്ടെത്തി എഴുതൂ.'എന്ന പ്രവര്‍ത്തനം ചെയ്യുക.

''അവള്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു അത്.
''മഞ്ഞപ്പാവാട'യിലെ പെണ്‍കുട്ടിക്കുണ്ടായ വിഷമമാണ് ഈ വാക്യത്തിലൂടെ സൂചിപ്പിച്ചത്.
''എനിക്ക് സങ്കല്‍പ്പിക്കാവുന്നതിലപ്പുറമായിരുന്നു അവിടെ നിന്നും കിട്ടിയ സമ്മാനങ്ങള്‍, '
ഇതുപോലുള്ള വാക്യങ്ങള്‍ വരുന്ന സന്ദര്‍ഭങ്ങള്‍ കണ്ടെത്തി എഴുതൂ.

അമ്മയുടെ മൂളലില്‍ സംശയം തെല്ലുപോലും ഉണ്ടായില്ല 
അവളുടെ പെരുമാറ്റത്തില്‍ സംശയം പൊടിപോലും ഇല്ലായിരുന്നു.

No comments: