STD-3 എന്റെ തോട്ടം

എന്റെ തോട്ടം

പ്രവര്‍ത്തനം :1 

പച്ചക്കറിക്കുഷി നിങ്ങള്‍ കണ്ടിട്ടുള്ള പച്ചക്കറിക്കൃഷിയെ കുറിച്ച് കുറിപ്പെഴുതു .
കുറിപ്പില്‍ എന്തെല്ലാം? 
എവിടെയാണ് പച്ചക്കറി തോട്ടം കണ്ടത് ? 
ഏതൊക്കെ വിളകളാണ് തോട്ടത്തില്‍ ഉള്ളത്? 
തോട്ടത്തിലെ വിളകളെ എങ്ങനെയൊക്കെ ആണ് പരിപാലിക്കുന്നത്? 
പച്ചക്കറിത്തോട്ടം കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ?

എന്റെ വീടിനടുത്ത്ു നിന്ന് കുറേ ദൂരെയാണ് ഞാനാദ്യമായി പച്ചക്കറി ഒരു പച്ചക്കറിത്തോട്ടം കാണുന്നത്. എന്റെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോകും വഴിയാണ് നല്ല ചന്തമുള്ള ആ പച്ചക്കറിത്തോട്ടം. അവിടെ ഓരോ വരിയിലും ഒരു ഇനമാണ് നട്ടിരിക്കുന്നത്. ഒരു വരിയില്‍ വെണ്ടയാണെങ്കില്‍ അടുത്ത വരിയില്‍ ചീര. പാവലും പയറും പടവലവും വെണ്ടയും വഴുതനയും മത്തനും മുളകും കുമ്പളവും എന്ന് വേണ്ട എല്ലാ പച്ചക്കറികളും അവിടെയുണ്ട്. എല്ലാത്തിനും ജലവും ജൈവ വളവും ഒക്കെ നല്‍കുന്നുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. അത്ര പച്ചയും ജീവനുമാണവയ്ക്ക്. മാത്രമല്ല. മൃഗങ്ങളും മറ്റു ജീവികളും കയറാതെ വേലികെട്ടി സംരക്ഷിച്ചിട്ടുമുണ്ട്. ഞാന്‍ എപ്പോഴവിടെ പോയാലും ആ പച്ചക്കറിത്തോട്ടം നോക്കിനില്‍ക്കും അത്ര മനോഹരമാണവിടം. അത് കാണുന്നതുതന്നെ മനസ്സിനൊരു കുളിര്‍മ്മയാണ്. എത്രയോ മനുഷ്യരുടെ വിശപ്പകറ്റുന്നത് ഈ കൃഷിയിടമാണെന്നറിയുമ്പോഴാണ് കൂടുതല്‍ സന്തോഷം.

പ്രവര്‍ത്തനം 
ഈണത്തില്‍ ചൊല്ലാം

''എന്റെ തോട്ടം' എന്ന കവിത നിങ്ങള്‍ക്ക് ഇഷ്ടപെട്ട ഈണത്തില്‍ ചൊല്ലുക. 
നിങ്ങള്‍ പാടുന്നതിന്റെ വീഡിയോ/ഓഡിയോ ടീച്ചര്‍ക്ക് അയച്ച് കൊടുക്കുക
.

തീപ്പിടിച്ചപോലുള്ള വെയിലില്‍ 
വേര്‍പ്പൊഴുക്കി ഞാന്‍ വിത്തു വിതച്ചാല്‍ 
വാനത്തിന്റെ വലിയ വയലില്‍ 
വാര്‍മുകിലതു കാണുവാനെത്തും 
വേനല്‍ച്ചൂടിനന്നെന്റെ പറമ്പില്‍ 
നുണുകേറാന്‍ കഴിഞ്ഞില്ല. തെല്ലും 
വാഴകളുടെ സമ്മതം വേണം 
വായുവിന്നും വളപ്പില്‍ കടക്കാന്‍ 
പത്തുകൊട്ട വളത്തിനതിന്റെ 
പത്തിരട്ടി ഫലങ്ങളുമായി 
'മത്തകുമ്പളമെന്നിവയെല്ലാം 
ഒത്തതായന്റെ കായ്ക്കറിത്തോട്ടം 
മണ്‍കുടവുമായ് തോട്ടത്തിലെത്താന്‍ 
എന്‍ കുടുംബിനി ചെറ്റു വകിച്ചാല്‍ 
പൊന്‍കുറിയിട്ട വെള്ളരിവള്ളി 
സങ്കടത്താല്‍ തലതാഴ്ത്തി നില്‍ക്കും.

എ.വി. ശ്രീകണ്ഠപ്പൊതുവാള്‍

പവര്‍ത്തനം 
കണ്ടെത്താം എഴുതാം.

കവിതയില്‍ എന്തിനെ കുറിച്ചൊക്കെ ആണ് പറഞ്ഞിട്ടുള്ളത്?

തീപിടിച്ചതുപോലുള്ളവെയില്‍, വിയര്‍പ്പൊഴുക്കി വിതക്കുന്നത്  നോക്കി നില്‍ക്കുന്ന ആകാശം, വളപ്പില്‍ കടന്നുകയറാന്‍ നില്‍ക്കുന്ന കാറ്റ്, പത്തു കൊട്ട വളമിട്ടാല്‍ അതിന്റെ ഇരട്ടി ഫലം തരുന്ന മത്തന്‍, കുമ്പളം വെള്ളരി തുടങ്ങിയവ വിളയുന്ന കായ് കറി തോട്ടത്തേക്കുറിച്ചും ഇവയെല്ലാം വെള്ളം കോരി നനയ്ക്കുന്ന കുടുംബിനിയേയും വെള്ളം കോരാനല്‍പ്പം വൈകിയാല്‍ സങ്കടപ്പെട്ട് തലതാഴ്ത്തി നില്‍ക്കുന്ന പൊന്‍കുറിയിട്ട വെള്ളരിയെക്കുറിച്ചുമെല്ലാമാണ് കവിതയില്‍ പറഞ്ഞിരിക്കുന്നത്. 

എന്തൊക്കെ വിളകളാണ് തോട്ടത്തില്‍ കൃഷി ചെയ്തിട്ടുള്ളത്? 
വാഴ, മത്തന്‍, കുമ്പളം, വെള്ളരി തുടങ്ങിയവ.

കര്‍ഷകന്‍ വിത്ത് വിതയ്ക്കുമ്പോള്‍ അത് കാണാനായി എത്തുന്നത് ആരാണ്? എവിടെയാണ് എത്തുന്നത്? 
കര്‍ഷകന്‍ വിത്ത് വിതയ്ക്കുമ്പോള്‍ വാര്‍മുകിലാണ് അത് കാണാനായി ആകാശത്തെത്തുന്നത്.

വേനല്‍ച്ചൂടിന് തോട്ടത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല. എന്തായിരിക്കും കാരണം?
വാഴകള്‍ കുട പിടിച്ച പോലെ നില്‍ക്കുന്നതുകൊണ്ടാണ്  വേനല്‍ച്ചൂടിന് തോട്ടത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തത്.

സസ്യങ്ങളൊക്കെ മനുഷ്യരെപ്പോലെ ആണെന്ന് കവി പറയുന്നുണ്ട്.എന്താവും അങ്ങനെ പറയാന്‍ കാരണം?
വെള്ളം നനയ്ക്കാന്‍ അല്‍പം വൈകിയാല്‍ സങ്കടപ്പെട്ട് തലതാഴ്ത്തി നില്‍ക്കുന്ന വെള്ളരിയെ കണ്ടിട്ടാണ്, സസ്യങ്ങളും മനുഷ്യരെപ്പോലെയാണെന്ന് കവി നിരീക്ഷിക്കുന്നത്.

പവര്‍ത്തനം
ആശയം കണ്ടെത്താം

താഴെ പറയുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വരികള്‍ കവിതയില്‍ നിന്നും കണ്ടെത്തി എഴുതുക. 

തോട്ടം നനക്കല്‍.

മണ്‍കുടവുമായ് തോട്ടത്തിലെത്താന്‍ 
എന്‍ കുടുംബിനി ചെറ്റു വൈകിച്ചാല്‍

സസ്യങ്ങള്‍ക്ക് ഉപകാരം ചെയ്താല്‍ അവയും നമ്മെ സഹായിക്കും.
പത്തുകൊട്ട വളത്തിനതിന്റെ 
പത്തിരട്ടി ഫലങ്ങളുമായി 

സസ്യങ്ങള്‍ക്കും നമ്മെ പോലെയുള്ള ഭാവങ്ങള്‍ ഉണ്ട്. 
മണ്‍കുടവുമായ് തോട്ടത്തിലെത്താന്‍ 
എന്‍ കുടുംബിനി ചെറ്റു വകിച്ചാല്‍ 
പൊന്‍കുറിയിട്ട വെള്ളരിവള്ളി 
സങ്കടത്താല്‍ തലതാഴ്ത്തി നില്‍ക്കും.

പ്രവര്‍ത്തനം 
പച്ചക്കറിക്കൃഷി

നിങ്ങളുടെ വിദ്യാലയത്തില്‍ ഒരു പച്ചക്കറിത്തോട്ടം നിര്‍മിക്കുന്നുവെന്നിരിക്കട്ടെ, എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തണം? ചെറുവാക്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വിവരണം തയ്യാറാക്കുക.

ഒരധ്യാപകന്റെ മേല്‍നോട്ടത്തില്‍ മാത്രം മുന്നൊരുക്കങ്ങള്‍ നടത്തുക.
കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തണം
ഏതൊക്കെ വിളകള്‍ നടണമെന്ന് തീരുമാനിക്കണം.
ഗുണമേന്മയുള്ള വിത്തുകള്‍ ശേഖരിക്കണം. 
കൃഷിയോട് താല്‍പര്യമുള്ള കുട്ടികളെ തെരഞ്ഞെടുക്കണം.
ഒരോരുത്തര്‍ക്കും കഴിയുന്ന ചുമതലകള്‍ വീതിച്ചു കൊടുക്കണം.
ജലലഭ്യത ഉറപ്പ് വരുത്തണം.
ആവശ്യമായ ആധുനിക പണിയായുധങ്ങള്‍ സംഘടിപ്പിക്കണം
മണ്ണൊരുക്കണം/നിലം ഒരുക്കണം 
ആധുനിക രീതിയിലുള്ള വളപ്രയോഗം നടത്തണം
ആവിശ്യത്തിന് തടങ്ങളെടുക്കണം.
വിത്ത് വിതയ്ക്കണം.
ചുറ്റും വേലികെട്ടി സംരക്ഷിക്കണം

പ്രവര്‍ത്തനം 
കടങ്കഥകള്‍ ശേഖരിക്കാം.
ഭഷ്യവിളകള്‍ ഉത്തരമായി വരുന്ന കടങ്കഥകള്‍ ശേഖരിക്കുക.

മുള്ളുണ്ട് മുരിക്കല്ല 
കയ്പുണ്ട് കാഞ്ഞിരമല്ല 
പാവയ്ക്ക 

അടി പാറ നടുവടി മീതെ കുട 
ചേന 

എല്ലില്ലാ പക്ഷിക്ക് വാലിന്‍മേല്‍ എല്ല് 
വഴുതനങ്ങ 

ആടിയാടി അഴകനെ പെറ്റു 
നെല്ല് 

കാള കിടക്കും കയറോടും 
മത്തങ്ങ

കൊച്ചിയില്‍ വിതച്ചത് കൊല്ലത്ത് കായ്ച്ചു 
വെള്ളരിക്ക.

ഇത്തിരികുഞ്ഞന്‍ കുഞ്ഞിനെ കരയിച്ചു.
കാന്താരിമുളക് 

പിടിച്ചാല്‍ ഒരു പിടി അരിഞ്ഞാല്‍ ഒരു മുറം 
ചീര 

കൈപ്പടം പോലൊരു ഇല വിരിഞ്ഞു.
കൈവിരല്‍ പോലുള്ള കാ വിരിഞ്ഞു 

വെണ്ട 

ആയിരം തത്തക്ക് ഒരു കൊക്ക് 
വാഴക്കുല 

ആയിരം കിളിക്ക് ഒരു കൊക്ക് 
വാഴക്കൂമ്പ് 

ഇത്തിരിപ്പോന്നോന്‍ ചന്തയ്ക്ക് പോയി 
കൂര്‍ക്ക 

തേന്‍ കുടത്തില്‍ ഒറ്റക്കണ്ണന്‍ 
ചക്കക്കുരു 

തൊട്ടാല്‍ ചൊറിയന്‍ 
തിന്നാന്‍ രസികന്‍ 

ചേന 

നിലം കീറിയപ്പോള്‍ പൊന്ന്. 
മഞ്ഞള്‍

പ്രവര്‍ത്തനം 
കൃഷിയുമായി ബന്ധപ്പെട്ട പാട്ടുകള്‍ ശേഖരിക്കുക.

പ്രവര്‍ത്തനം 
സ്വന്തമായി പച്ചക്കറികള്‍ കൃഷിചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം ? 
വിഷരഹിതമായ നാടന്‍ പച്ചക്കറികള്‍ ലഭിക്കുന്നു. 
അപകടകരമായ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതിരിക്കാന്‍ കഴിയും.
ആവശ്യത്തിനു വേണ്ടുന്നവ നട്ടുപിടിപ്പിക്കുവാനും ആവശ്യത്തിനു മാത്രം ഉപയോഗിക്കാനും കഴിയും
പച്ചക്കറികള്‍ക്ക് വേണ്ടിയുള്ള ചിലവ് കുറയ്ക്കാം.
പഴകാത്തതും കേടുവരാത്തതും പച്ചക്കറികള്‍ ലഭിക്കും.

പ്രവര്‍ത്തനം 
പച്ചക്കറികളുടെ പേര് ഉത്തരമായി വരുന്ന കടങ്കഥകള്‍

പ്രവര്‍ത്തനം
പകരം പദങ്ങള്‍ കണ്ടെത്തൂ.
കവിത വായിച്ച് കവിതയിലെ പുതിയ പദങ്ങളും അവയുടെ പകരം പദങ്ങളും കണ്ടെത്തി എഴുതുക. 

വിത്ത്         -നടുന്നതിനുള്ള ധാന്യം
വിതയ്ക്കുക -നടുക.
വാനം         -ആകാശം
വാര്‍മുകില്‍ -മേഘം 
പറമ്പ്          -വസ്തു, പുരയിടം
നുണ് കയറുക - ഒതുങ്ങി കയറുക, നുഴഞ്ഞു കയറുക.
വളപ്പ്         - വളഞ്ഞ് കെട്ടിത്തിരിച്ചിരിക്കുന്ന സ്ഥലം.
കുടുംബിനി - ഭാര്യ 
ചെറ്റു         - കുറച്ച,് അല്പം

പ്രവര്‍ത്തനം 
എന്റെ തോട്ടം എന്ന കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
എ വി ശ്രീകണ്ഠപൊതുവാളിന്റെ അതിമനോഹരമായ ഒരു കവിതയാണ് എന്റെ തോട്ടം. ഒരു കര്‍ഷകന് തന്റെ തോട്ടത്തെക്കുറിച്ചുള്ള ചിന്തകളാണ് ഈ കവിതയില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. താന്‍ വിയര്‍പ്പൊഴുക്കി വിത്ത് വിതയ്ക്കുന്നത് കാണാന്‍ ആകാശത്ത് കാര്‍മുകില്‍ കാണുവാനെത്തുമെന്നും, വേനല്‍ ചൂടിനും വായുവിനും തന്റെ തോട്ടത്തില്‍ നുഴഞ്ഞുകയറാന്‍ വാഴകളുടെ സമ്മതം വേണമെന്നും കര്‍ഷകന്റെ ചിന്തയിലൂടെ കവി നമ്മളോട് പറയുന്നു. പത്ത് കൊട്ട വളമിട്ടാല്‍ മത്തനും കുമ്പളവും എല്ലാം അതിന്റെ പത്തിരട്ടി ഫലങ്ങള്‍ തരുമെന്നും തന്റെ കുടുംബിനി വെള്ളവുമായി തോട്ടത്തിലെത്താന്‍ അല്‍പം വൈകിയാല്‍ വെള്ളരി സങ്കടത്താല്‍ തലതാഴ്ത്തുമെന്നും കവി നിരീക്ഷിക്കുന്നതുമാണ് കവിതയുടെ ആശയം. പത്തുകൊട്ട വളത്തിന്നതിന്റെ പത്തിരട്ടി ഫലങ്ങളുമായി മത്തകുമ്പളമെന്നിവയെല്ലാം ഒത്തതായെന്റെ കായ്കറി തോട്ടം എന്ന വരികള്‍ എനിക്കേറെ ഇഷ്ടപ്പെട്ടു. കാരണം അര്‍പ്പണബോധത്തോടെ തന്റെ കര്‍മ്മം ചെയ്യുന്നവര്‍ക്ക് അതിന്റെ ഫലം ലഭിക്കുമല്ലോ. കൂടാതെ ആകാശത്തെ, വാനത്തിന്റെ വലിയ വയല്‍ എന്ന പ്രയോഗവും വേനല്‍ച്ചൂടിന്റെ കാഠിന്യത്തെ, തീ പിടിച്ച പോലുള്ള വെയില്‍ എന്ന പ്രയോഗവും അര്‍ത്ഥവത്തും അതി മനോഹരവുമാണ്. വേര്‍പ്പ് ഒഴുക്കി വിത്ത് വിതച്ചാല്‍, വാനത്തിന്‍ വലിയ വയലില്‍, വായുവിനും വളപ്പില്‍ കടക്കാന്‍, പത്തുകൊട്ട വളത്തിന്നതിന്റെ പത്തിരട്ടി തുടങ്ങിയ വരികളില്‍ ആവര്‍ത്തിച്ചുവരുന്ന വാക്കുകളും അക്ഷരങ്ങളും കവിതയ്ക്ക് നല്‍കുന്ന ശബ്ദഭംഗി ആകര്‍ഷകവും ഗംഭീരവുമാണ്. കര്‍ഷകനേയും കൃഷിയേയും മറന്നുപോകുന്ന ഈ കാലഘട്ടത്തില്‍ കൃഷിയുടെ മഹത്വവും മനോഹാരിതയും പകര്‍ന്നു നല്‍കാന്‍ ഈ കവിതക്ക് കഴിയുന്നു.

പ്രവര്‍ത്തനം 
'ചൊല്ലാം രസിക്കാം'
ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 43 ലെ 'ചൊല്ലാം രസിക്കാം' എന്ന കൃഷി പാട്ട് പാടി നോക്കൂ.

താതിനന്തം... താതിനന്തം... താതിനന്തം തെയ്യത്താര
താതിനന്തം... താതിനന്തം... താതിനന്തം തെയ്യത്താര
അരികറുക ചെറുകറുക ജീരക ചെമ്പാവ് 
വിത്തെല്ലാം വാരി പാകണ് (താതിനന്തം...) 
തള്ളഞാറ് നില്‍ക്കേ പിള്ളഞാറ് പറിക്കണ്
പറിക്കുന്നേ ഞാറ് പറിക്കുന്നേ
പിടിഞാറെല്ലാം കെട്ടി എറിയണ് (താതിനന്തം...)


കൂടുതല്‍ പദങ്ങള്‍
കൃഷിസ്ഥലവുമായി ബന്ധപ്പെട്ട നിരവധി പദങ്ങള്‍ ഈ കവിതയിലുണ്ട്. കണ്ടെത്തിയെഴുതുക.
ഉദാ: തോട്ടം

തോട്ടം
വയല്‍
പറമ്പ്
വളപ്പ്
പച്ചക്കറിത്തോട്ടം
പാടം
നിലം
പുരയിടം
കൃഷിയിടം

പ്രവര്‍ത്തനം
കൃഷി പതിപ്പ്
കൃഷിയുമായി ബന്ധപ്പെട്ട പതിപ്പ് നിര്‍മിക്കൂ.
കൃഷിപതിപ്പില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം
പലതരം കൃഷികളെ കുറിച്ചുള്ള ലഘു കുറിപ്പുകള്‍.
* കൃഷിയെ സംബന്ധിച്ച ചിത്രങ്ങള്‍.
* കൃഷിപ്പാട്ടുകള്‍.


പ്രവര്‍ത്തനം 13
എ വി ശ്രീകണ്ഠപ്പൊതുവാളിനെക്കുറിച്ച് ലഘു ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക.
മലയാള കവിയും നാടകകൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു എ.വി. ശ്രീകണ്ഠപൊതുവാള്‍. 1910 ആഗസ്റ്റ് 14 ന് പയ്യന്നൂരിനു കിഴക്ക് കൈതപ്രം പ്രദേശത്തെ കരിങ്കച്ചാല്‍ ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ പുത്തലത്ത് രാമപ്പൊതുവാള്‍. അമ്മ അറയുള്ളവീട്ടില്‍ പോത്രംഅമ്മ. കുട്ടിക്കാലത്ത് പയ്യന്നൂര്‍ മിഷന്‍സ്‌കൂളിലും അല്പകാലം ശ്രീകണ്ഠപ്പൊതുവാള്‍ പഠിച്ചു എങ്കിലും പ്രധാനമായും വിദ്യാഭ്യാസം ഗുരുകുലരീതിയില്‍ അച്ഛന്റെ കീഴില്‍ ആയിരുന്നു. രാമപ്പൊതുവാള്‍ കൃഷിക്കാരനും ജ്യോതിഷിയും ആയിരുന്നു. ഗ്രാമത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ ഗാന്ധിയന്‍ രീതിയില്‍ ചില പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാവപ്പെട്ട മുസ്ളീം സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് നടത്താവുന്ന നൂല്‍നൂല്‍പ്പ്, നെയ്ത്ത് എന്നിവ പ്രചരിപ്പിച്ചു. അവിലിടി പ്രസ്ഥാനം, എന്നൊന്ന് വീട്ടുതൊഴിലിന്റെ ഭാഗമായി തുടങ്ങി. പയ്യന്നൂരില്‍ കേരളകലാസമിതി സ്ഥാപിച്ച് സ്വാതന്ത്ര്യബോധം വളര്‍ത്തുന്നതിന് സഹായകമായ പല നാടകങ്ങളും തുള്ളലുകളും അവതരിപ്പിച്ചു. സ്വാമി ആനന്ദതീര്‍ത്ഥന്റെ ആശ്രമത്തില്‍ നടന്ന മിശ്രഭോജനത്തിലും, ജാതിനിഷേധ പ്രസ്ഥാനത്തിലും പങ്കെടുത്തതിനാല്‍ യാഥാസ്ഥിതികരായ സമുദായാംഗങ്ങള്‍ ശ്രീകണ്ഠപ്പൊതുവാളിന് ഭ്രഷ്ടു കല്പിച്ചു. 1999 ജൂണ്‍  5 ന് അദ്ദേഹം അന്തരിച്ചു.
കൃതികള്‍
ഒരു കുടന്നപ്പൂ, വിലങ്ങുപൊട്ടിയ മണ്ണ്, മഴവില്ല്, കൃഷ്ണപുഷ്പങ്ങള്‍
നാടകം
ആദ്യത്തെ തെറ്റ്, ഈ ദാഹം രക്തത്തിനാണ്, കാലത്തിന്റെ ആഹ്വാനം, തിരിച്ചടി, മാറുന്ന മനുഷ്യന്‍, സ്‌നേഹിക്കുന്ന പെണ്ണ് തുടങ്ങി നിരവധി കൃതികള്‍

പ്രവര്‍ത്തനം 13
എ വി ശ്രീകണ്ഠപ്പൊതുവാളിനെക്കുറിച്ച് ലഘു ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക.
മലയാള കവിയും നാടകകൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു എ.വി. ശ്രീകണ്ഠപൊതുവാള്‍. 1910 ആഗസ്റ്റ് 14 ന് പയ്യന്നൂരിനു കിഴക്ക് കൈതപ്രം പ്രദേശത്തെ കരിങ്കച്ചാല്‍ ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ പുത്തലത്ത് രാമപ്പൊതുവാള്‍. അമ്മ അറയുള്ളവീട്ടില്‍ പോത്രംഅമ്മ. കുട്ടിക്കാലത്ത് പയ്യന്നൂര്‍ മിഷന്‍സ്‌കൂളിലും അല്പകാലം ശ്രീകണ്ഠപ്പൊതുവാള്‍ പഠിച്ചു എങ്കിലും പ്രധാനമായും വിദ്യാഭ്യാസം ഗുരുകുലരീതിയില്‍ അച്ഛന്റെ കീഴില്‍ ആയിരുന്നു. രാമപ്പൊതുവാള്‍ കൃഷിക്കാരനും ജ്യോതിഷിയും ആയിരുന്നു. കുമാരവിലാസിനി സംസ്‌കൃതപാഠശാലയില്‍ ഒരു കൊല്ലം അദ്ധ്യാപകനായിരുന്നു.  ഉപ്പുസത്യഗ്രഹത്തോടനുബന്ധിച്ച്, പയ്യന്നൂരില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍ പ്രമുഖന്‍ പൊതുവാള്‍ ആയിരുന്നു ഗുരുവായൂര്‍ സത്യഗ്രഹകാലത്ത് പയ്യന്നൂരില്‍ നിന്ന് കണ്ണൂര്‍ക്കും, പട്ടാമ്പിയില്‍ നിന്ന് ഗുരുവായൂര്‍ക്കും പുറപ്പെട്ട കാല്‍നടജാഥയില്‍ പൊതുവാള്‍ അംഗമായിരുന്നു. പയ്യന്നൂരില്‍ മദ്യഷാപ്പ് പിക്കറ്റു ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍ ഒരു മാസത്തിനകം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കഠിനതടവിന് ശിക്ഷിച്ചു. ആലിപുരം ജയിലില്‍ ഒന്നരവര്‍ഷം ശിക്ഷ അനുഭവിച്ചു. അക്കാലത്തുനടന്ന കര്‍ഷക പ്രക്ഷോഭണങ്ങളില്‍ ശ്രീകണ്ഠപ്പൊതുവാളിന് പങ്കുണ്ടായിരുന്നു. ബംഗാള്‍ ദുരിതനിവാരണ ഫണ്ട്, കീഴരിയൂര്‍ ബോംബുകേസ് സഹായഫണ്ട് എന്നിവയിലേയ്ക്ക് ധനശേഖരണം നടത്തി. ഗ്രാമത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ ഗാന്ധിയന്‍ രീതിയില്‍ ചില പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാവപ്പെട്ട മുസ്ളീം സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് നടത്താവുന്ന നൂല്‍നൂല്‍പ്പ്, നെയ്ത്ത് എന്നിവ പ്രചരിപ്പിച്ചു. അവിലിടി പ്രസ്ഥാനം, എന്നൊന്ന് വീട്ടുതൊഴിലിന്റെ ഭാഗമായി തുടങ്ങി. പയ്യന്നൂരില്‍ കേരളകലാസമിതി സ്ഥാപിച്ച് സ്വാതന്ത്ര്യബോധം വളര്‍ത്തുന്നതിന് സഹായകമായ പല നാടകങ്ങളും തുള്ളലുകളും അവതരിപ്പിച്ചു. സ്വാമി ആനന്ദതീര്‍ത്ഥന്റെ ആശ്രമത്തില്‍ നടന്ന മിശ്രഭോജനത്തിലും, ജാതിനിഷേധ പ്രസ്ഥാനത്തിലും പങ്കെടുത്തതിനാല്‍ യാഥാസ്ഥിതികരായ സമുദായാംഗങ്ങള്‍ ശ്രീകണ്ഠപ്പൊതുവാളിന് ഭ്രഷ്ടു കല്പിച്ചു. 1999 ജൂണ്‍  5 ന് അദ്ദേഹം അന്തരിച്ചു.
കൃതികള്‍
ഒരു കുടന്നപ്പൂ, വിലങ്ങുപൊട്ടിയ മണ്ണ്, മഴവില്ല്, കൃഷ്ണപുഷ്പങ്ങള്‍
നാടകം
ആദ്യത്തെ തെറ്റ്, ഈ ദാഹം രക്തത്തിനാണ്, കാലത്തിന്റെ ആഹ്വാനം, തിരിച്ചടി, മാറുന്ന മനുഷ്യന്‍, സ്‌നേഹിക്കുന്ന പെണ്ണ് തുടങ്ങി നിരവധി കൃതികള്‍

No comments: