STD 4 പ്രവര്‍ത്തനം: ഓണപ്പാട്ടുകള്‍

 
പ്രവര്‍ത്തനം: ഓണപ്പാട്ടുകള്‍

ഓണവുമായി ബന്ധപ്പെട്ട ധാരാളം പാട്ടുകളും കവിതകളും ഉണ്ടല്ലോ.. ഓണം വിഷയമായി വരുന്ന കവിതകളും, ഓണപ്പാട്ടുകളും കണ്ടെത്തി നോട്ടുപുസ്തകത്തിലേക്ക്
എഴുതിയെടുക്കുക. പാടിപറിക്കാന്‍ മറക്കരുത്.

 ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീലാ 
എന്തെന്റെ മാവേലീ ഓണം വന്നു? 
ചന്തയ്ക്കുപോയിലാ നേന്ത്രക്കാ വാങ്ങിലാ 
എന്തെന്റെ മാവേലീ ഓണം വന്നു? 
പന്തുകളിച്ചീലാ പന്തലുമീട്ടിലാ 
എന്തെന്റെ മാവേലീ ഓണം വന്നു? 
അമ്മാവന്‍ വന്നീലാ സമ്മാനം തന്നീലാ 
എന്തെന്റെ മാവേലീ ഓണം വന്നു? 
അച്ഛനും വന്നീലാ ആടകള്‍ തന്നീലാ 
എന്തെന്റെ മാവേലീ ഓണം വന്നു? 
നെല്ലുപുഴുങ്ങിലാ തെല്ലുമുണങ്ങിലാ 
എന്തെന്റെ മാവേലീ ഓണം വന്നു? 
പിള്ളേരും വന്നിലാ പാഠം നിറുത്തീലാ 
എന്തെന്റെ മാവേലി ഓണം വന്നു? 
തട്ടാനും വന്നിലാ താലികള്‍ തീര്‍ത്തീലാ 
കുഞ്ഞേലിപെണ്ണിന്റെ മുഞ്ഞി കറുക്കുന്നു 
എന്തെന്റെ മാവേലീ ഓണം വന്നു? 
നങ്ങേലിപെണ്ണിന്റെ അങ്ങേരും വന്നിലാ 
എന്തെന്റെ മാവേലി ഓണം വന്നു
എന്തെന്റെ മാവേലീ ഓണം വന്നു


മാവേലി നാടുവാണീടും കാലം 
മാനുഷരെല്ലാരുമൊന്നുപോലെ 
ആമോദത്തോടെ വസിക്കുംകാലം 
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും 
കള്ളവുമില്ല ചതിയുമില്ല 
എളേളാളമില്ല പൊളിവചനം 
കള്ളപ്പറയും ചെറുനാഴിയും 
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.


എത്തി പൊന്നോണം
ആവണി ഓണമണഞ്ഞല്ലോ 
പൂവിളിയെങ്ങുമുണര്‍ന്നല്ലോ 
പൊന്നിന്‍ചിങ്ങപ്പൂത്തേരില്‍ 
ഓണത്തപ്പനണഞ്ഞല്ലോ! 
പൂത്തുമ്പികളുടെ തിറയാട്ടം 
പൂത്തുമ്പികളുടെ ചാഞ്ചാട്ടം 
എങ്ങും പുലികളിമേളാങ്കം 
കുമ്മാട്ടികളുടെ വിളയാട്ടം 
പുത്തനിലഞ്ഞിപ്പൂക്കളുമായ് 
എത്തി പുത്തന്‍ പൊന്നോണം 
ഏത്തക്കുലയും മത്തനുമായ് 
എത്തി തിത്തൈ തിരുവോണം! 
സിപ്പി പള്ളിപ്പുറം

അരിമയിലോണപ്പാട്ടുകള്‍ പാടി 
പെരുവഴി താണ്ടും കേവലരെപ്പൊഴു-
മരവയര്‍ പട്ടിണിപെട്ടവര്‍, കീറി 
പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍; 
നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ 
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിനപ്പുറ-
മാളിയൊരോണപ്പൊന്‍കിരണങ്ങള്‍
വൈലോപ്പിള്ളി (ഓണപ്പാട്ടുകാര്‍)

ഓണപ്പൂക്കുട ചൂടിക്കൊണ്ടെ-
ന്നോണത്തപ്പനെഴുന്നള്ളുമ്പോള്‍
പൂവേപൊലി പൂവേപൊലി
പൂവേപൊലിപൂവേ.
പൊന്‍വെയിലും പൂനിലാവും 
പൊന്നോണപ്പകലൊളിരാവൊളി 
പൂവേപൊലി പൂവേ പൊലി പൂവേ 
പൊലി പൂവേ
കുഞ്ഞുണ്ണി- ഒരു കൊച്ചുപൂക്കൂട


നന്ദി തിരുവോണമേ നന്ദി, 
നീ വന്നുവല്ലേ? 
അടിമണ്ണിടിഞ്ഞു കടയിളകി 
ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ? 
നന്ദി തിരുവോണമേ നന്ദി. 
എന്‍ എന്‍ കക്കാട് (നന്ദി തിരുവോണമേ നന്ദി)

ദൂരേ മലിനമാം വാനിന്‍ കടയ്‌ക്കൊരു 
ചാരുശോണാഭ, അതോണമല്ലേ? 
നേരിയ ദീപ്തിയിതൊട്ടാകെ മന്നിനെ-
കോരിത്തരിപ്പിച്ചു കൗതുകത്താല്‍ 
ഏറി ക്രമത്തിലടുത്തനാളിപ്രഭ
പാരിനെ മുക്കിടുമാഹ്ലാദത്തില്‍. 
ആരോര്‍ത്തു, കാറിന്നടിയിലിസ്സുന്ദര-
ഹീരം വിളഞ്ഞുകിടന്ന കാര്യം ?
തോരാത്ത കണ്ണീരും കാലമേ നിയൊരു 
വാരുറ്റ പുഞ്ചിരിപ്പൂണ്‍പായ് മാറ്റും. 
ഇടശേരി (യുദ്ധ കാലത്തെ ഓണം

ഓണമേ, നിനക്കൊരു പാട്ടു പാടാമോ വന്നെന്‍
പ്രാണനില്‍ക്കടന്നിരു, ന്നെന്റെ മണ്‍കുടില്‍ പൂകി
പോയ കാലത്തിന്റെ വെട്ടമിത്തിരി കിടപ്പുണ്ടു;
നീയതിലിരുന്നൊരു കൊച്ചുപല്ലവി പാടു !
കിഴക്കന്‍ മുടികള്‍തന്‍ മോഹനമാമാരോഹം, 
മുഴങ്ങും തിരകള്‍തന്‍ ലോലമാമവരോഹം, 
ഇടയ്ക്കു തന്നാത്മാവിന്‍ മുദ്രയാം വ്യക്തിത്വങ്ങള്‍ 
തുടിക്കും സ്ഫുരജ്ജീവസ്വരസങ്കലനവും 
നിഴലിട്ടതാവണം നിന്‍ രാഗചിത്രം മേടും 
പുഴയും കാടും വര്‍ണ്ണായീലനങ്ങളില്‍ വേണ്ടേ? 
ജി ശങ്കരക്കുറുപ്പ് (ഒരു പാട്ടു പാടാമോ

കുട്ടികളെത്തിയ കുറ്റിക്കാട്ടില്‍ 
പ്പൊട്ടിവിടര്‍ന്നു പൊന്നോണം. 
നടുമുറ്റത്തുള്ളാണത്തപ്പ-
നട നേദിച്ചു മുത്തശ്ശി 
മിഴിയിണ മാതാവേകിയ മഷികൊ-
ണ്ടെഴുതി, കറുകപ്പൂ ചൂടി 
കാമിനി പെട്ടി തുറന്നിട്ടേകിയ 
കോടിയലക്കിയ മുണ്ടോടെ, 
വെളിയിലിറങ്ങി നടന്നേന്‍, പൊന്നിള-
വെയിലില്‍ പൂക്കും മനമോടേ 
ആനന്ദിക്കുകയില്ലയിപ്പൊ-
ന്നോണക്കാലത്തെല്ലാരും?
ഇന്നാണല്ലോ പാതാളം വി-
ട്ടിങ്ങോട്ടെത്തുക മാവേലി
ആരും കരയരുതാരും കരയരു-
അദ്ദേഹത്തിന്റെ തിരുമുമ്പില്‍!
ഒളപ്പമണ്ണ - വിടരാത്ത ഓണപ്പൂക്കള്‍

ഓണവില്ലുകൊട്ടി നമ്മളെത്രവട്ടം പാടി
ഓര്‍മകളില്‍ വാഴുമൊരു മന്നവനെപ്പറ്റി
അസുരനെന്ന പേരുചൊല്ലിയാരു വിളിച്ചാലും
വസുധയുടെ മക്കളെയാ നൃപനൊരുപോല്‍ കണ്ടു.
ദേവകള്‍ തന്നല്പതയോ വാമനത്വമാര്‍ന്നു
ഭൂവില്‍വന്നാ മാനവനെ വെന്നു
ഒ എന്‍ വി (ഓണപ്പാട്ടുകള്‍)

ഓണപ്പൂക്കള്‍ പറിച്ചില്ലേ, നീ 
ഓണക്കോടിയുടുത്തില്ലേ? 
പൊന്നും ചിങ്ങം വന്നിട്ടും 
നീ മിന്നും മാലേം കെട്ടീലേ? 
മണി മിറ്റത്താ മാവേലിക്കൊരു 
മരതകപീഠം വെച്ചില്ലേ? 
കാലം മുഴുവന്‍ പോയല്ലാ! 
കാണാന്‍ കിട്ടാതായല്ലാ! 
നാമല്ലാതിവിടില്ലല്ലോ! 
നാണിച്ചിങ്ങനെ നിന്നാലാ
ചങ്ങമ്പുഴ (സ്പന്ദിക്കുന്ന അസ്ഥിമാടം)

No comments: